BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Monday 25 November 2013

പോരാട്ടവീര്യത്തിന്റെ ദൃശ്യഭാഷയുമായി ഏഴ് സമുറായി ചിത്രങ്ങള്‍

പോരാട്ടം മുഖമുദ്രയാക്കിയ ജപ്പാനിലെ സമുറായി ജനതയുടെ ജീവിതാവസ്ഥകളുടെ പരിഛേദമാണ് സമുറായ് ഫിലിംസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കു ഏഴ് ചിത്രങ്ങള്‍. കെന്‍ജി മിസോഗുചിയുടെ (Kenji Mizoguchi) ക്രൂസിഫൈഡ് ലവേഴ്‌സ് (Crucified lovers), കൊന്‍ ഇച്ചിക്കാവയുടെ (Kon Ichikawa) ആക്‌ടേഴ് റിവഞ്ച് (Actor's Revenge) കെന്‍ജി മിസുമിയുടെ (Kenji Misumi) ഫൈറ്റ് സോതോചി ഫൈറ്റ് (Fight, Zatoichi, Fight), ഈചി ഖുഡോയുടെ (Eiichi Kudo) ഗ്രേറ്റ് കില്ലിങ് (Great Killing), ദയ്‌സൂക്കി ഇറ്റോയുടെ (Daisuke Ito) സ്‌കാര്‍ യോസാബുറോ (Scar Yosaburo), തയ് കാറ്റോയുടെ (Tai Kato) ലൗ ഫോര്‍ എ മദര്‍ (Love for a Mother) എന്നിവ എക്കാലത്തെയും മികച്ച സമുറായ് ചിത്രങ്ങളെ ഖ്യാതി നേടിയവയാണ്.
പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കൗ ബോയ്, സ്വാഷ് ബക്ക്‌ളര്‍ ചിത്രങ്ങള്‍ക്കൊപ്പം ആക്ഷന്‍ ചിത്രങ്ങളുടെ ലോകശ്രേണിയില്‍ ഒട്ടും പിന്നിലല്ല ജാപ്പനീസ് സമുറായ് ചിത്രങ്ങള്‍.

ജപ്പാനില്‍ നിര്‍മ്മിച്ചിട്ടുള്ള സമുറായ് ചിത്രങ്ങളില്‍ മികച്ച കലാസൃഷ്ടി എന്നു വിശേഷിപ്പിക്കപ്പെടു ചിത്രമാണ് ആക്‌ടേഴ്‌സ് റിവഞ്ച്. സ്ത്രീകള്‍ സിനിമാഭിനയ രംഗത്ത്  എത്താതിരു കാലത്ത് സ്ത്രീവേഷത്തില്‍ അഭിനയിക്കു യുക്കിനോജോയുടെ  ജീവിതാണ് കൊന്‍ ഇച്ചിക്കാവയുടെ  ചിത്രത്തിനു പ്രമേയം. ബിസിനസ് തകര്‍ച്ചയ്ക്കും മാതാപിതാക്കളുടെ ആത്മഹത്യക്കും കാരണമായ എതിരാളികളെ പ്രതിരോധിക്കാനാണ് യുക്കിനോജോയുടെ വേഷപ്പകര്‍ച്ച എ തിരിച്ചറിവാണ് ചിത്രത്തിന്റെ വഴിത്തിരിവ്.
1955 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് കെന്‍ജി മിസോഗുച്ചിയുടെ ക്രൂസിഫൈഡ് ലവേസ്.  പണത്തിനുവേണ്ടി ഇഷാനെ വിവാഹം കഴിച്ച ഒസാന്റെ കുടിലതയും ഇഷാനും വീട്ടുജോലിക്കാരി മൊഹിയും തമ്മിലുളള അവിഹിത ബന്ധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഹാസ്യവും സംഘര്‍ഷവും ഒരുപോലെ ഇടകലര്‍ത്തിയിരിക്കു സോതോചി സീരീസ് സിനിമയിലെ എട്ടാമത്തേതാണ് കെന്‍ഡി മിസുമിയുടെ ഫൈറ്റ് സോതോചി ഫൈറ്റ് .1956 ല്‍ പുറത്തിയങ്ങിയ ഈ ചിത്രത്തില്‍ ഒരു യുവതിയുടെ മരണത്തിന് സോതോചി ദൃക്‌സാക്ഷിയാകുതും കൊല്ലപ്പെട്ട
  യുവതിയുടെ കുഞ്ഞിനെ പിതാവിനെ ഏല്‍പിക്കാനായി  സോതോചി നേരിടു പ്രതിസന്ധികളുമാണ് ആവിഷ്‌ക്കരിച്ചിരിക്കുത്.
ഭരണം കയ്യാളിയിരു തോക്കുഗാവ സമുദായത്തിലെ മുതിര്‍വര്‍ക്കെതിരെ നയതന്ത്രജ്ഞനായ യമാഗയുടെ കരുനീക്കങ്ങളെയും അതിനെ തടയിടുതിനെ തുടര്‍ുണ്ടാകു പോരാട്ടത്തെയുമാണ് ഗ്രേറ്റ് കില്ലിങ്
  ഇതിവൃത്തമാക്കിയിരിക്കുത്.



അമ്മയെ തേടിയുള്ള ചൂതാട്ടുക്കാരന്‍റെ യാത്രയാണ് തയ് കാറ്റോയുടെ ലൗ ഫോര്‍ എ മദര്‍. മാതൃ സ്‌നേഹത്തിനായുള്ള ദാഹമാണ് പതിനഞ്ചു ദിവസം കൊണ്ട് ചിത്രീകരിച്ച ഈ സിനിമ സംവദിക്കുത്. ചൂതാട്ടുക്കാരനെ തന്നെ കേന്ദ്ര കഥാപാത്രമാക്കിയ തയ് കാറ്റോയുടെ മറ്റൊരു സൃഷ്ടിയാണ് ടോക്കിജിറോ ഓഫ് കുത്സുസാക്കി. ചൂതാട്ടുക്കാരന്‍റെ ഏകാന്ത ജീവിതത്തിലേക്ക് തുറന്നിട്ട വാതായനമാണ് ഈ ചിത്രം.
1966 ലെ ചിത്രമാണ് ദയ്‌സുകി ഇറ്റോ സംവിധാനം ചെയ്ത സ്‌കാര്‍ യോസാബുറോ. ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകളാണ് 94 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം അനാവരണം ചെയ്യുത്. 
പൗരസ്ത്യ ലോകത്തിന്റെ ആയോധനജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് സമുറായ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തു ചിത്രങ്ങള്‍.

No comments:

Post a Comment